Translate

09 May, 2016

ആത്മാക്കളെ വിൽക്കുന്ന കേരളം...

പിച്ചി ചീന്തപെട്ട ആത്മാക്കൾ കേരളത്തിലാകെ അലഞ്ഞു നടക്കുന്നു, അവരിൽ ഒരു വയസ്സുള്ള പെൺ കുട്ടികൾ തൊട്ട് 90 വയസ്സുള്ള മുത്തശ്ശിമാർ വരെയുണ്ട്. അവരൊന്നും ആയുസെത്തി മരിച്ചതല്ല അവരെയെല്ലാം ഈ ഭൂമിയിൽ ഒരുപാട് കാലം ജീവിക്കാൻ ആഗ്രഹിച്ചിരുന്നവരാണ്. ഇനിയും ഒരു പാട് ആത്മാക്കളെ സൃഷ്ടിക്കാൻ തക്കതായ അന്തരീക്ഷമാണ് ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനുള്ളത്.
എല്ലാം കണ്ടിട്ടും കേട്ടിട്ടും ഒന്നും കേൾക്കാത്ത മരപ്പാവകളെ പോലെ
നോക്കിനിൽക്കുന്ന നമ്മുടെ നിയമങ്ങളും നിയമ പാലകരും അടുത്ത വാർത്തക്കായി കാതോർക്കുകയാണ്. ഇപ്പോൾ കഴിഞ്ഞ ജിഷയുടെ കൊലപാതകത്തിന്റെയും അതിന് മുമ്പ് നടന്ന സൗമ്യയുടെ കൊലപാതകത്തിന്റെയും മരണത്തിന്റെയും ഇടയിൽ അതിനെതിരെ എന്ത് നിലപാടാണ് നമ്മുടെ നിയമ പാലകരും ജന പ്രതിനിതികളും കൈകൊണ്ടത് എന്ന് നോക്കിയാൽ മനസ്സിലാവും.
കുറച്ച് കാലമായി കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻടുള്ളത് മരണ വീടുകൾക്കും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കുമാണ്. പിന്നെ എല്ലാം നഷ്ടപ്പെട്ട്‌ ഹൃദയം പൊട്ടിക്കരയുന്ന അമ്മമാർക്കും.  മരിക്കുന്നതിനു തൊട്ട് മുമ്പ് വരെ അവരെ പറ്റി ഒരാളും കേട്ടിട്ടുണ്ടാവില്ല അവിടേക്ക് ആരും തിരിഞ്ഞു നോക്കില്ല എന്നാൽ മരിച്ചെന്നറിഞ്ഞാൽ അവിടേക്ക് ഓടിയെത്താത്ത മന്ത്രിമാരില്ല നേതാക്കളില്ല ചാനലുകാരില്ല അവർക്കുള്ള അത്ര ആവശ്യക്കാരും സഹായികളും ഈ ലോകത്ത് മറ്റൊരാൾക്കും കിട്ടാറില്ല. മാന്നാർ മത്തായിയുടെ നാടകത്തെ പോലും കടത്തിവെട്ടുന്ന പ്രകടനങ്ങൾ , അക്കൂട്ടത്തിൽ മരണ വാർത്ത കേട്ടറിഞ്ഞ് ഒരു മണിക്കൂർ മുമ്പേ തെളിവെടുപ്പിനായി പുറപ്പെട്ട പോലീസുകാരും.
കേരളത്തിൽ ഇതല്ല ഇതിനേക്കാൾ വലിയത് സംഭവിച്ചാലും കണ്ണ് തുറക്കാത്ത വരാണ് നമ്മുടെ നേതാക്കളും മന്ത്രിമാരും നിയമ പാലകരും എന്നത് അവർ വീണ്ടും തെളിയിക്കുകയാണ്. ചില ചാനലുകാർക്ക് പീഡനം എന്ന് കേട്ടാൽ ബിരിയാണി കിട്ടിയതിനേക്കാൾ സന്തോഷമാണ്.
പിന്നെ നിയമങ്ങളും നിയമ പാലകരും... 
കോപ്പിലെ നിയമപാലകരിൽ നിയമങ്ങളിൽ ജനങ്ങൾക്ക് നീതി ലഭിക്കുമെന്ന വിശ്വാസം എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ കേരളത്തിൽ സ്ത്രീ പീഡനങ്ങളും അക്രമങ്ങളും ഇത്രയധികം വർദ്ധിക്കില്ലായിരുന്നു. കേരളത്തിലെ ജയിലുകളിൽ ഗോവിന്ദച്ചാമിമാരെ സംരക്ഷിക്കാൻ നിയമങ്ങളുള്ള കാലത്തോളം നമ്മുടെ നിയമപാലകരെയോർത്ത് നമുക്ക് ലജ്ജിച്ച് തലതാഴ്ത്താം.
സംസ്കാര സമ്പന്നൻ മാരുടെ കേരളത്തിൽ ഒരു വയസ്സുള്ള കുട്ടികൾക്ക് മുതൽ മുതുമുത്തശ്ശിമാർക്ക് വരെ രക്ഷയില്ലാതായിരിക്കുന്നു.
പീഡനം പീഡനം പീഡനം വീട്ടിലും നാട്ടിലും പള്ളികളിലും സ്വാമിമാരുടെ അടുക്കലും സ്കൂളിലും വരെ പീഡനം. 
ഇന്നലെ സൗമ്യയെപ്പോലെ ധാരാളം സഹോദാരിമാർ ഇന്ന് ജിഷ നാളെയും നമ്മുടെ കേരളത്തിൽ ഇതെല്ലാം തന്നെ സംഭവിക്കും പ്രതിഷേധങ്ങളും പന്തം കൊളുത്തി പ്രകടനങ്ങളുമുണ്ടാകും ചാനലുകാർ ആഷോഷിക്കും പൊട്ടിക്കരയുന്ന അമ്മമാരെ അവർ ക്ലോസപ്പിൽ കാണിക്കും, രാഷ്ട്രീയ പാർട്ടികൾ പരസ്പരം കുറ്റപ്പെടുത്തി പലരും സ്വന്തം കാര്യം സുരക്ഷിതമാക്കും. സോഷ്യൽ മീഡിയകളിൽ ചർച്ചകൾ നടക്കും ജീഷയുടെ വീട്ടിൽ മന്ത്രിമാരും സിനിമാ നടന്മാരും സന്ദർശിക്കും. കുറ്റവാളികളെ പിടികൂടുമെന്ന വഗ്ധാനങ്ങൾ കൊടുക്കുകയും അവരെ പിടികൂടുകയും ചെയ്യും കോടതി ആ കുറ്റവാളികളെ  ജയിലിൽ സുഗവാസത്തിനായി അയക്കും അങ്ങനെ ജിഷയുടെ അമ്മക്ക് നീതി ലഭിച്ചു എന്ന് കോടതി പറയുമ്പോൾ സത്യത്തിൽ അതിന് നീതിയെന്ന് പറയാൻ കഴിയുമോ...?
കഷ്ടം
ഇതൊക്കെ തന്നെ അല്ലെങ്കിൽ ഇത് മാത്രമേ സംഭവിക്കുകയുള്ളൂ.
ഇനിയൊരാൾ വീണ്ടും ഒരു പെൺകുട്ടിയുടെ മാനത്തിന് വില പറയാനും അവളെ പിച്ചിചീന്താനും മുതിരുമ്പോൾ അവർക്ക് ആരെയും ഭയപ്പെടേണ്ടതില്ല
കാരണം എത്ര വലിയ കുറ്റം ചെയ്താലും ജനങ്ങളുടെ കൈകളിൽ അകപ്പെടാതെ അവരെ രക്ഷപ്പെടുത്താൻ പോലീസും സംഭവങ്ങളുടെ ചൂടാറുന്നത് വരെ സംരക്ഷിക്കാൻ ജയിലും അവർക്ക് എന്നും കൂട്ടിനുണ്ട്.

സൗമ്യയുടെ അമ്മയുടെ ജിഷയുടെ അമ്മയുടെ അതിന് മുമ്പ് ഒരുപാട് അമ്മമാരുടെ അലമുറയിട്ടുള്ള കരച്ചിൽ കേട്ടിട്ടും നിയമങ്ങൾ കണ്ണും കെട്ടി നോക്കി നിൽക്കുന്നു. കുറ്റം ചെയ്തവരെ ജയിലിൽ സുഗവാസത്തിന് കൊണ്ടുപോയി ഞനങ്ങളുടെ കയ്യിൽ നിന്നും ഊറ്റിയെടുക്കുന്ന നികുതിപ്പണം കൊണ്ട് അവരെ വീണ്ടും പൂർണ്ണ ആരോഗ്യവാനാക്കി സംരക്ഷിക്കുന്ന കാട്ടാളനിയമങ്ങളും വ്യവസ്ഥകളും മാറാത്ത കാലത്തോളം നമ്മുടെ സഹോദരികൾക്ക് അമ്മമാർക്ക് ഇതൊക്കെ അനുഭവിച്ച് മുന്നോട്ട് പോകേണ്ടി വരും.
നോക്കുകുത്തിയുടെ പ്രയോജനം പോലുമില്ലാത്ത നിയമങ്ങൾ ആർക്ക് വേണ്ടിയാണ്.??
തോക്കുമേന്തി നിൽക്കുന്ന പട്ടാളക്കാതെ വിന്യസിക്കേണ്ടത് രാജ്യാതിർത്തിയിലല്ല പകരം നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലുമാണ്.
നിയമങ്ങൾ മാറ്റി എഴുതേണ്ടത് ഗോമാതാവിന് വേണ്ടിയല്ല നമ്മുടെ അമ്മ പെങ്ങമ്മാർക്ക് വേണ്ടിയാണ്.
രഞ്ജിനി ഹരിദാസന്മാർ റോഡിലെ തെരുവ് പട്ടികൾക്ക് വേണ്ടിയല്ല അലമുറയിടേണ്ടിയിരുന്നത് പിച്ചി ചീന്തപെട്ട മനുഷ്യജീവന് വേണ്ടിയായിരുന്നു.
തെരുവ് പട്ടികളെയും കാമവെറി പൂണ്ട മനുഷ്യരെയും തല്ലി കൊന്നാൽ അവർക്ക് വേണ്ടി വാതിക്കാൻ ഒരു കൂട്ടം ആളുകൾ ഉണ്ടാവും അത് നമ്മുടെ നാടിന്റെ തലവിധി.
ദളിതരായ ജീവിക്കാൻ വകയില്ലാത്തവരും ചോർന്നൊലിക്കുന്ന കൂരയിൽ കഴിയുന്ന പെൺ മക്കളെ സുരക്ഷിതമായി പോറ്റി വളർത്താൻ വീടുകൾക്ക് അടച്ചുറപ്പുള്ള വാതിലുകളില്ലാത്ത ശത്രുക്കളെ പേടിച്ച് തലയിണക്കടിയിൽ വാക്കത്തി വെച്ച് കിടന്നുറങ്ങുന്ന അങ്ങനെ ഇനിയും ഒരുപാട് കുടുംബങ്ങൾ നമുക്കിടയിലുണ്ട്.  അവരുടെ വീടുകളുടെ അവസ്ഥകൾ അവർ അനുഭവിക്കുന്ന ദുരിതങ്ങൾ ആരെങ്കിലും അറിയണമെങ്കിൽ ഇതുപോലെ ആരെങ്കിലും കൊല്ലപ്പെടണം. മരിക്കുന്നത് വരെ ഒരു പട്ടികളും തിരിഞ്ഞ് നോക്കില്ലാത്ത അവരുടെ ഇടയിലേക്ക് മരണ ശേഷം അവരെ തേടിയെത്തുന്ന കപട സ്നേഹക്കാരെയും മുഖം മൂടിക്കാരെയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളേയും ചാനലുകാരുടെയും നിലക്കാത്ത പ്രവാഹങ്ങളാണ്. ആരുടെയൊക്കെയോ ചോദ്യങ്ങളെ പേടിച്ച് ചിലർ കാട്ടികൂട്ടുന്ന നാടകം എന്നല്ലാതെ എന്താണ് ഇതിനെ വിളിക്കാൻ കഴിയുക.     
നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും സുരക്ഷിതത്വം ലഭിക്കാൻ വേണ്ടി ഇനിയും ഇതുപോലുള്ള നരഹത്യകൾ ആവർത്തിക്കാതിരിക്കാൻ നമ്മൾ പൊരുതേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നിയമങ്ങൾ ശക്തമാക്കണം അതിന് വേണ്ടി അടുത്ത മരണ വാർത്ത കാതോർത്തിരിക്കുകയല്ല ഇനിയും ഇങ്ങനെയുള്ള നരഹത്യകൾ ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യാൻ കഴിയും...
നമ്മുടെ നിയമങ്ങൾക്ക് കുറ്റവാളികളെ രക്ഷിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ, കറുത്ത ഗൗണിട്ടവർ സൗമ്യക്ക് വേണ്ടി കോടതിയിൽ വാതിച്ചതിനെക്കാൾ കൂടുതൽ വാതിച്ചത് ഗോവിന്ദച്ചാമിമാർക്ക് വേണ്ടിയാണ്.
നീയമങ്ങൾ കടലാസിൽ മാത്രമായി ഒതുങ്ങി പോകുമ്പോൾ ആർക്കും ആരെയും എത്തും ചെയ്യാമെന്ന അവസ്ഥ ഇനിയും ഇതേപടി തുടരും.
ഇത്തരത്തിലുള്ള നരാതപന്മാരുടെ ശിക്ഷാവിധികൾ കാലതാമസം വരാതെ എത്രയും പെട്ടെന്ന് ജനമധ്യത്തിൽ വെച്ച് നടപ്പിലാക്കുകയാണ് വേണ്ടത്.
നൂറ് കണക്കിന് കോടതികളും ആയിരക്കണക്കിന് നിയമപാലകരും നിയമങ്ങളും ഉണ്ടായിട്ട് പോലും ഗോവിന്ദച്ചാമിമാരെ ഇന്നും ജീവനോടെ ജയിലറകളിൽ തീറ്റി പോറ്റുന്നതിന്റെ യുക്തി എത്ര തന്നെ ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ഉത്തർപ്രദേശും ബംഗാളും ഗുജറാത്തും പോലെ നമ്മുടെ കേരളവും മാറി കൊണ്ടിരിക്കുകയാണ്.
രണ്ടു കണ്ണും മൂടിക്കെട്ടിയ നിയമങ്ങൾ ഒരുക്കണ്ണങ്കിലും തുറന്നില്ലെങ്കിൽ ജനങ്ങൾ സ്വയം നിയമങ്ങൾ കയ്യിലെടുക്കും അവിടെ പോലീസിനോ നേതാക്കൾക്കോ സ്ഥാനമുണ്ടാവില്ല.

No comments:

Post a Comment